2012 മാർച്ച് 6, ചൊവ്വാഴ്ച

ലഹരി വിരുദ്ധസന്ദേശങ്ങള്‍



1.

മരത്തില്‍ നിന്ന്

ഞെട്ടറ്റ ഒരില

മണ്ണിലേക്കെത്താതെ

ചില്ലയില്‍ തങ്ങും പോലെ

ആപ്പീസില്‍ നിന്നും

വീട്ടിലെത്താതെ ഞാന്‍

ബാറിലെ മേശമേല്‍ ...

(കവിതയിലായാലും കാര്യത്തിലായാലും)

കല്പന മോശമല്ലേ,സാര്‍ ?

2.

വാടിപ്പോയൊരു വെറ്റിലയുടെ

ഞരമ്പ് നീക്കുമ്പോ-

ളെവിടെയോ പച്ച മണക്കുന്നു...

ദാര്‍ശനികതയുടെ

തുമ്പ് പൊട്ടിച്ചില്ലേ,അളിയാ ?

3.

വലിച്ചെടുക്കുന്ന പുകയൂറ്റി

വിടുന്നൊരു ഫില്‍ട്ടര്‍ടിപ്പ് മാതിരി

കവിതയിലെ വാക്കൂറ്റാനൊരു...

അല്ലെങ്കില്‍ വേണ്ട,

കടുപ്പം കുറച്ചിട്ടെന്തിനാ,

പുക പുകയല്ലേ മോനേ ?

4.

ഡോക്ടര്‍ ,

എനിക്ക് മുപ്പതുവയസ്സായി.

ഇതു വരെ

പെണ്ണൊരു ലഹരിയായ് തോന്നിയിട്ടില്ല.

ലഹരികളെല്ലാം

പെണ്ണായി കണ്ടതാണോ എന്റെ രോഗം ?

ഡോക്ടര്‍

എന്നെയൊരു അനുജനായിക്കണ്ട്

മറുപടി തരാനൊന്നും നില്‍ക്കേണ്ട.

വൈകുന്നേരം

ബാറില്‍ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ